നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്കു കോടതി ജാമ്യം അനുവദിച്ചു. പലതവണ നോട്ടിസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നു റിസബാവയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ റിസബാവ നേരിട്ടു ഹാജരായിരുന്നു.
2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.

pathram:
Leave a Comment