ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം, പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടിവരുമെന്ന് സൂസെപാക്യം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണങ്ങള്‍ സഭയ്ക്ക് അപമാനകരം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മറുപടി പറയേണ്ടിവരുമെന്നും സൂസെപാക്യം പറഞ്ഞു.

വിവാദങ്ങളുടെ മറവില്‍ സഭയെ താറടിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ സഭ നടപടി സ്വീകരിക്കുമെന്നും സുസെപാക്യം പറഞ്ഞു.

സത്യം തെളിയിക്കാനുളള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. സഭ നീതിയ്ക്ക് വേണ്ടി നിലകൊളളുമെന്നും സൂസെപാക്യം പറഞ്ഞു. വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആദ്യമായിട്ടാണ് സഭയിലെ ഒരു പ്രമുഖന്‍ പ്രതികരിക്കുന്നത്.

pathram desk 2:
Leave a Comment