താമരശേരി ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോര മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി. തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം ഒമ്പതായത്. പത്തുവയസ്സുകാരി റിംഷ മെഹ്റിന്റെ മൃതദേഹമാണ് ലഭിച്ചത്. നേരത്തെ മരിച്ച ഹസ്സന്റെ കൊച്ചുമകളാണ് റംഷ മെഹ്റിന്‍. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റിയും പാറകള്‍ പൊട്ടിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

കരിഞ്ചോലമലയുടെ ചെരിവിലുള്ള അഞ്ചു വീടുകളില്‍ കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദുല്‍ സലിം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ദിവസംമുഴുവന്‍ നീണ്ട കനത്ത മഴയ്ക്കൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുള്‍പൊട്ടിയത്.

12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

pathram desk 2:
Leave a Comment