കോണ്‍ഗ്രസ്സിനു പിന്നാലെ മണിയിലും അടിതുടങ്ങി, മാണിയ്ക്കും മകനും വേണ്ടെങ്കില്‍ സീറ്റിന് വേറെയാളുണ്ടെന്ന് പി ജെ ജോസഫ്

കോട്ടയം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളിലും തര്‍ക്കം രൂക്ഷം. കെ എം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും സീറ്റ് വേണ്ടെങ്കില്‍ മത്സരിക്കാന്‍ വേറെ ആളുണ്ടെന്ന് പി ജെ ജോസഫ് അറിയിച്ചു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.

രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കാനില്ലെന്ന് രാവിലെ ജോസ് കെ മാണിയും പിന്നീട് കെ എം മാണിയും വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റിലേയ്ക്ക് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്നു വൈകിട്ട് പാലായില്‍ നേതൃയോഗം നടക്കാനിരിക്കേയാണ് തര്‍ക്കം മുറുകുന്നത്.

ജനറല്‍ സെക്രട്ടറി ഡി കെ ജോണിന്റെ പേര് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി മുന്നോട്ട് വെയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

pathram desk 2:
Leave a Comment