സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍; ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അര്‍ജുന്‍ കപൂര്‍

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ മുഴക്കിയവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. സഹോദരി അന്‍ഷൂലയ്‌ക്കെതിരെ ഉയരുന്ന ബലാത്സംഗ ഭീഷണിക്കും ട്രോളുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂറും സഹോദരി ജാന്‍വി കപൂറും രംഗത്തെത്തിയിരുക്കുകയാണ് ഇപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് പ്രതിഷേധത്തിന് ആധാരമായ സംഭവം നടന്നത്. കോഫി വിത്ത് കരണില്‍ ജാന്‍വി കപൂറിനൊപ്പം അര്‍ജുന്‍ കപൂറും പങ്കെടുത്തിരുന്നു.
ജാന്‍വി ഏതെങ്കിലും ബന്ധുവിനെ വിളിച്ച് ഹേയ് കരണ്‍ വാട്ട്‌സപ്പ് എന്നു പറയിപ്പിക്കണമായിരുന്നു. ജാന്‍വി അന്‍ഷൂലയെ വിളിക്കുകയും അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അര്‍ജുന്‍ അന്‍ഷൂലയോട് ഫോണ്‍ വയ്ക്കാന്‍ ആവശ്യപ്പെടുകയും അന്‍ഷൂല ആശയകുഴപ്പത്തിനിടെ അര്‍ജുനനെ അനുസരിക്കുകയും ചെയ്തു. കളിയില്‍ അര്‍ജുന്‍ ജയിച്ചത് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചു. അന്‍ഷൂല ജാന്‍വിയെ സഹായിക്കാത്തതിനെതിരെ മോശം ട്രോളുകളും ബലാത്സംഗ ഭീഷണികള്‍ മുഴങ്ങുകയും ചെയ്തു.
ഇതിനെതിരെ രൂക്ഷമായാണ് അര്‍ജുന്‍ പ്രതികരിച്ചത്. ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെ നിങ്ങളുടെ അമ്മയും കുടുംബവും കടന്ന് പോവാതിരിക്കട്ടെ. അര്‍ജുന്‍ ട്വീറ്റ് ചെയ്തു. ധടക്ക് റിലീസ് ചെയ്യുന്ന സമയത്ത് ജാന്‍വിക്കെതിരെ മോശമായി പ്രതികരിച്ചവരോടും അതിരൂക്ഷമായിട്ടായിരുന്നു അര്‍ജുന്‍ കപൂറിന്റെ പ്രതികരണം.

pathram:
Leave a Comment