സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടത്തിയത് പരസ്യ മദ്യപാനത്തിന്റെ പേരില്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്‍

കാസര്‍കോട്: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി. പൊലീസ്. അബുബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതു പരസ്യമദ്യപാനത്തിന്റെ പേരിലാണെന്നു പൊലീസ്. ആര്‍എസ്എസ് പ്രവര്‍ത്തകനും സോങ്കാല്‍ സ്വദേശിയുമായ അശ്വിതാണ് കൊലയ്ക്കുപിന്നിലെന്നും പൊലീസ് പറഞ്ഞു. അശ്വിതിനെയും സുഹൃത്ത് കാര്‍ത്തിക്കിനെയും അറസ്റ്റ് ചെയ്തു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി. പ്രതികള്‍ കര്‍ണാടകയ്ക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

പ്രതികള്‍ ആര്‍എസ്എസുകാരാണെന്നു സിപിഎം ആരോപിച്ചു. പുറത്തുവരുന്നത് ബിജെപി മാഫിയ ബന്ധമാണ്. കൊലനടത്തിയത് ബിജെപി – ആര്‍എസ്എസ് അക്രമിസംഘമാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഉപ്പളയിലേതു രാഷ്ട്രീയ കൊലപാതകമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

pathram:
Leave a Comment