പേറ്റന്റ് ലംഘനം: ആപ്പിളിന് സാംസങ്ങ് 3677.35 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കലിഫോര്‍ണിയ: ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു.

2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ് ആപ്പിള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം സാംസങ്ങ് നിഷേധിച്ചു. എന്നാല്‍ ആപ്പിളിന്റെ രണ്ട് പേറ്റന്റുകള്‍ സാംസങ്ങ് ലംഘിച്ചതായി കോടതി കണ്ടെത്തി. സാന്‍ജോസിലെ നോര്‍ത്തണ്‍ കലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2012ല്‍ കീഴ്‌ക്കോടതി 6825 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. നീണ്ട വാദത്തിനൊടുവില്‍ 2015ല്‍ 2730 കോടി രൂപയായി നഷ്ടപരിഹാര തുക കുറച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന കുതിച്ചതോടെ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു ആപ്പിള്‍ വീണ്ടും കോടതി കയറുകയായിരുന്നു.

pathram desk 1:
Leave a Comment