നവജാത ശിശുവിനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായകമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല

ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായകമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന പ്രതി രതീഷിന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്.

കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നവജാത ശിശുവിന്റെ മൃതദേഹം പഞ്ചായത്തുമായി ബന്ധപ്പെട്ട് സംസ്‌കരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊലപാതകത്തില്‍ പങ്കുള്ള കുഞ്ഞിന്റെ അമ്മ ആശ (35), ആണ്‍ സുഹൃത്ത് രതീഷ് (38) എന്നിവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തി? ഗായിക സുചിത്രക്കെതിരെ നിയമനടപടിയുമായി റിമ

പ്രസവശേഷം ആശുപത്രി വിട്ട ആശയെ അന്വേഷിച്ചു വീട്ടിലെത്തിയ ആശാ പ്രവര്‍ത്തകര്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതക കൃത്യം പുറത്തുകൊണ്ടുവന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്കു കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് ആശ ഇവരോടു പറഞ്ഞത്. ആശാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരം പഞ്ചായത്ത് അധികൃതര്‍ പൊലീസിനു കൈമാറി. ഇതോടെ അന്വേഷണത്തില്‍ ഇതു കളവാണെന്നു ബോധ്യപ്പെടുകയായിരുന്നു.

അടുത്തിടെയാണ് കരൾ മാറ്റിച്ചത്..!! നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്…, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് രഞ്ജിത് കോടതിയിൽ…!! ബംഗാളി നടി അപ്പാർട്ട്മെന്റിലുള്ളപ്പോൾ നിരവധി പേർ അവിടെ ഉണ്ടായിരുന്നു.

കഴിഞ്ഞ 26ന് ആയിരുന്നു ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആശയുടെ പ്രസവം. ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാല്‍ വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാല്‍ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുഞ്ഞിനെ രതീഷിനു കൈമാറിയെന്നാണു വിവരം.

യുവതി പ്രസവിച്ച കുഞ്ഞിനെ കാണാനില്ലെന്ന് ഇന്നലെ രാവിലെ മുതല്‍ ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ രതീഷ് കുഞ്ഞിന്റെ ജഡം പുറത്തെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിനു കൊടുത്തുവിട്ടതായി ആശ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ചേര്‍ത്തല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.അരുണ്‍, എസ്‌ഐ കെ.പി.അനില്‍ കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ നിന്നു വിവരം ശേഖരിച്ച ശേഷമാണ് ആശയെ ചോദ്യം ചെയ്തത്. തുടര്‍ന്നു രതീഷിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ ഇയാളും സമ്മതിച്ചു. വീട്ടിലെ ശുചിമുറിക്കു പുറത്താണു കുഴിച്ചിട്ടിരുന്നത്. തുടര്‍ന്ന് ശുചിമുറിയില്‍ വച്ചിരുന്ന ജഡം ഇയാളുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.

pathram desk 1:
Leave a Comment