ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് കൂടുതല്‍ വ്യക്തത വരുത്തി നടി

ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതില്‍ വ്യക്തത വരുത്തി നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി ആരോപിച്ചു. സാമ്പത്തികമായി പണം കൈപ്പറ്റിയെന്ന് ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും അതിന് പിന്നില്‍ യൂട്യൂബ് ചാനലുകളാണെന്നും നടിയുടെ ആരോപണം

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

”പിഗ്മാന്‍ എന്ന സിനിമയിലാണ് സംഭവം. അവിരാ റബേക്ക എന്നാണ് സംവിധായകന്റെ പേര്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമാണ്. രമ്യാ നമ്പീശനൊക്കെ ഉണ്ടായിരുന്നു.

സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ച് കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത് റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പര്യമില്ലെന്ന് മനസ്സിലായപ്പോള്‍ മാപ്പ് പറഞ്ഞു.

ജയസൂര്യയ്ക്ക് കുരുക്ക് മുറുകുന്നു.., കേസുകളുടെ എണ്ണം കൂടുന്നു.. !!! ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയ്ക്കൊപ്പം ജാമ്യമില്ലാ വകുപ്പും…

ഇപ്പോള്‍ എനിക്കെതിരേ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിന് പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണ്”- നടി പറഞ്ഞു.

pathram desk 1:
Leave a Comment