ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാവാം; ചോദ്യം ചെയ്യലിനിടെ അനന്തു ആരെന്ന സത്യമറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

കൊല്ലം: കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തത്.

ഇരുവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് രേഷ്മ ഞെട്ടിയെന്നും പൊട്ടിക്കരഞ്ഞെന്നും പോലീസ് പറയുന്നു.

തനിക്ക് അനന്തുവെന്ന ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാം. അതിനാലാണ്‌ തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല, അനന്തുവെന്ന ആണ്‍ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രേഷ്മ.

2021 ജനുവരി അഞ്ചിനാണ് കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് നീണ്ട അന്വേഷണത്തിനൊടുവില്‍ സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് രേഷ്മയുടെ അടുത്ത സുഹൃത്തുക്കളായ ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തതോടെ കേസ് മറ്റൊരു വഴിയിലേക്ക് എത്തുകയായിരുന്നു.

അനന്തുവെന്ന ഫെയ്‌സ്ബുക്ക് കാമുകന് വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്ന് രേഷ്മ കുറ്റം സമ്മതിച്ചപ്പോള്‍ അനന്തുവെന്ന വ്യാജപേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ആര്യയും ഗ്രീഷ്മയും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി.

pathram:
Leave a Comment