ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെടുന്നു,വിവദ പ്രസ്ഥാവനയുമായി ബിജെപി എംപി

ലഖ്‌നൗ: ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും മിഷനറിമാരുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപിഎം പി ഭരത് സിങ്. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു ഭരത് സിങിന്റെ വിവാദപരാമര്‍ശം.

‘ക്രിസ്ത്യന്‍ മിഷനറിമാരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്’. ഭരത് സിങ് പറഞ്ഞു. ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ബലിയാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഭരത് സിങ്.

pathram desk 2:
Leave a Comment