വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപവാക്കുകളും, ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെന്നും പല്ലിശേരി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ ലേഖകന്‍ പല്ലിശേരി വീണ്ടും. നാദിര്‍ഷ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെ്‌നനും പല്ലിശേരി ലേഖനത്തില്‍ പറയുന്നു. നാദിര്‍ഷാക്കെതിരെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഇങ്ങനെ. ആലപ്പി അഷറഫിനെയും എന്നെയും കുറിച്ച് മോശമായ പ്രചരണങ്ങള്‍ ചിലര്‍ നടത്തുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടര്‍ന്നത്. കുട്ടാനാടന്‍ മാര്‍പ്പാപ്പയുടെ സൈറ്റില്‍ വെച്ച് തങ്ങള്‍ക്കിതിരെ നാദിര്‍ഷാ പറഞ്ഞുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്. വളരെ മോശമായി സംസാരിച്ചെന്നം ലോറിയിടിച്ച് കൊല്ലപ്പെടുമെന്നും മറ്റു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നാദിര്‍ഷായും ദിലീപും അവുരടെ ശിങ്കിടികളും പലതും പറഞ്ഞു പരത്തുകയും വധഭീഷണി മുഴക്കുകയും ഫാന്‍സിനെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതാണ്. ഞാന്‍ കൊല്ലപ്പെട്ടാല്‍ എനിക്ക് മറ്റു രീതിയില്‍ അപകടം സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നാദിര്‍ഷായും ദിലീപും ആയിരുക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അന്വേഷണവും ആ രീതിയില്‍ ആയിരിക്കും. ഞങ്ങളെ ശപിക്കാന്‍ മാത്രം നാദിര്‍ഷാ വളര്‍ന്നതില്‍ സന്തോഷം- പല്ലിശ്ശേരി എഴുതുന്നു.

ഒരു വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപവാക്കുകളും. മലയാള സിനിമയിലും പുറത്തും നാദിര്‍ഷാ ചെയ്തുകുട്ടിയ പാപത്തിന്റെ കറ കഴുകി കളയാന്‍ അയാള്‍ക്ക് കഴിയില്ല. അത്രയ്ക്കുമുണ്ട്. പല പെണ്‍കുട്ടികളുടെയും ശാപവും കണ്ണീരും അയാളില്‍ വീണിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ കുറിച്ച് എഴുതിയതിനും ചാനല്‍ ചര്‍ച്ചകലില്‍ പലതും തുറന്നു പറഞ്ഞതിനുമാണ് എിക്കും ആലപ്പി അഷറഫിനും നേരെയുള്ള ആക്രമണം നടക്കുന്നത്.

എന്നെ ഭീഷണിപ്പെടുത്തു കൊണ്ടുള്ള തെറിവിളികള്‍ അമേരിക്കയില്‍ നിന്നും വന്നെന്നും നാദിര്‍ഷാക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് തെറിവിളിച്ചതെന്നും പല്ലിശ്ശേരി പറഞ്ഞു. പി വര്‍ഗീസ് എന്നയാളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പല്ലിശ്ശേരി പറഞ്ഞു.

pathram:
Leave a Comment