23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി

സോനബദ്ര: മതം മാറാന്‍ തയ്യാറാകാതിരുന്ന 23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും സംഭവത്തില്‍ ബന്ധപ്പെട്ട ചിലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സോനബദ്ര ജില്ലയിലെ ചോപ്പന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീത് നഗറിന് അടുത്തുള്ള കാടിന്റെ പ്രാന്ത പ്രദേശത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് തല അറുത്തുമാറ്റിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഈ മൃതദേഹം ആരുടെതാണ് എന്ന് അറിയാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചു. വിവരം സോഷ്യല്‍ മീഡിയയിലും ഇട്ടിരുന്നു.

ഇതിനിടെ ചൊവ്വാഴ്ചയോടെ പ്രീത് നഗറിലെ ലക്ഷ്മി നാരായണ്‍ എന്ന വ്യക്തി ഇത് തന്റെ മകള്‍ പ്രിയ സോണിയാണ് എന്ന് തിരിച്ചറിഞ്ഞു. വസ്ത്രവും മറ്റും വച്ചാണ് ഇയാള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. തന്റെ അനുവാദം ഇല്ലാതെ പ്രിയ ഒന്നര മാസം മുന്‍പ് ഇജാസ് അഹമ്മദ് എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. ഇജാസ് അഹമ്മദ് മകളെ മതം മാറുവാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ലക്ഷ്മി നാരായണ്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയില്‍ ഇജാസിനെ പിടികൂടാന്‍ സോനബദ്ര എസ്.പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം ഉണ്ടാക്കുകയും. ഇയാളെ ബഗ്ഗാ നാല പാലില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയും ചെയ്തു.

വിവാഹത്തിന് ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ഭാര്യയെ ഓബ്റ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സോനബദ്ര എസ്.പി ആഷീഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രിയ മതംമാറാന്‍ തയ്യാറാകാതിരുന്നതോടെ സുഹൃത്ത് ഷോഹെയ്ബിന്റെ സഹായത്തോടെ ഇജാസ് പ്രിയയെ വനപ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം അടക്കമുള്ളവ ചേര്‍ത്താണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular