ഇമ്രാന്റെ ചികിത്സാർത്ഥം സ്വരൂപിച്ച 15 കോടി രൂപ എന്ത്‌ ചെയ്‌തുവെന്ന്

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികിത്സാര്‍ഥം ജനങ്ങളില്‍നിന്നു പിരിച്ചെടുത്ത 15 കോടി രൂപ എന്ത്‌ ചെയ്‌തു എന്നറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഈ ഫണ്ട്‌ ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികില്‍സ നടത്താന്‍ കഴിയുമോയെന്നും ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച്‌ ആരാഞ്ഞു. കോഴിക്കോട്‌ സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാന്‍ മുഹമ്മദ്‌ കഴിഞ്ഞ ദിവസമാണു മരിച്ചത്‌.

കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടു കോടതി ഉത്തരവ്‌ പ്രകാരം അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകിച്ചിരുന്നു. 16 മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ മാത്രമേ കുട്ടിക്ക്‌ മരുന്നു നല്‍കാനാകൂവെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കിയിരുന്നു. കുഞ്ഞ്‌ ജനിച്ചതു മുതല്‍ വെന്റിലേറ്ററര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ഫണ്ട്‌ രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍, ജസ്‌റ്റിസ്‌ ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌.

Similar Articles

Comments

Advertismentspot_img

Most Popular