പാലാ സീറ്റ് നല്‍കില്ലെന്ന് പിണറായി; പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും തള്ളി

പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക്. പാലാ സീറ്റ് നല്‍കില്ലെന്ന് എന്‍സിപി നേതൃത്വത്തെ സിപിഎം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് സീറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോര്‍ട്ട്.

പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യുഡിഎഫില്‍ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്.

പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നല്‍കാത്തത്തില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സിപിഎം തീരുമാനം അറിഞ്ഞ പവാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനോട് അടിയന്തരമായി മുംബൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍സിപി യുഡിഎഫിലേക്ക് നീങ്ങുമോ അതോ കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ എല്‍ഡിഎഫില്‍ തുടരുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിര്‍ണായകമാകും. മിക്കവാറും ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. എലത്തൂര്‍ നല്‍കിയാല്‍ ശശീന്ദ്രന്‍ ഇടതുപക്ഷത്ത് തന്നെ തുടരാനാണ് സാധ്യത. അതോടെ എന്‍സിപി പിളരുമെന്ന് ഉറപ്പ്‌.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular