വീട്ടമ്മയെ ഫോൺവഴി പരിചയപ്പെട്ടു, ദൃശ്യങ്ങൾ പകർത്തിയെന്നു ഭീഷണിപ്പെടുത്തി പീഡനവും പണംതട്ടലും…

കുട്ടനാട് : കൈനകരി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ 5 പേർ അറസ്റ്റിൽ. കേസിലെ രണ്ടാംപ്രതി പത്തനംതിട്ട, മലയാലപ്പുഴ എബനേസർ വീട്ടിൽ പ്രിൻസ് ജോൺ (28), പ്രിൻസിനൊപ്പം പണംവാങ്ങാൻ ഒപ്പമെത്തിയ പത്തനംതിട്ട സ്വദേശികളായ അഖിൽ (25), സുജിത്ത് (21), സുബിൻ (20), മഹേഷ് (20) എന്നിവരെയാണു നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതിയായ പത്തനംതിട്ട സ്വദേശിയായ രതീഷ് മോഹൻ മറ്റൊരു കേസിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ ജൂലൈയിലാണു രതീഷും ഭർതൃമതിയായ വീട്ടമ്മയും തമ്മിൽ ഫോൺവഴി പരിചയപ്പെട്ടത്. പിന്നീട് രതീഷ് കുമളിയിലെത്തിച്ചു വീട്ടമ്മയെ പീഡിപ്പിച്ചു.

തുടർന്നു വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നു പറഞ്ഞു പലപ്പോഴായി നാലര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. കേസിൽ ഉൾപ്പെട്ടു രതീഷ് ജയിലിലായതോടെ രതീഷിന്റെ സുഹൃത്തായ പ്രിൻസ് വീട്ടമ്മയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി മാവേലിക്കരയിൽ എത്തിച്ചു പീഡിപ്പിച്ചു.

തുടർന്നു 2 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ നെടുമുടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പറഞ്ഞതനുസരിച്ചു 2 ലക്ഷം രൂപ നൽകാമെന്നു പറഞ്ഞു പ്രിൻസിനെ കൈനകരിയിൽ എത്തിച്ചാണു പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങാൻ പ്രിൻസിനൊപ്പം വാഹനത്തിൽ എത്തിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

Similar Articles

Comments

Advertismentspot_img

Most Popular