അനധികൃതമായി ചിത്രീകരിച്ച നടികളുടെ പോണ്‍ വിഡിയോ പ്രദര്‍ശനം, പാക് ബന്ധം, ഇന്ത്യക്കാര്‍ അറസ്റ്റില്‍

22 രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ്‍ വിഡിയോ കണ്ടെന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി ഓവര്‍ ദ ടോപ്പ് (ഒടിടി) മീഡിയ സര്‍വീസ് തുടങ്ങിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മോഡലുകളെയും നടിമാരെയും ഉപയോഗിച്ചായിരുന്നു വിഡിയോ നിര്‍മാണം. ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്ത രണ്ടുപേരില്‍ ഗ്വാളിയറില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ദീപക് സൈനി (30), മൊറീന നിവാസിയായ കേശവ് സിംഗ് (27) എന്നിവരാണ്. മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പാക്കിസ്ഥാന്‍കാരനായ ഹുസൈന്‍ അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കുറ്റകൃത്യത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് പൊലീസ് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍ അലിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പോണ്‍ ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്‍കാറുണ്ടായിരുന്നു. ഒടിടി സര്‍വീസിന്റെ അടിസ്ഥാന സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 249 രൂപയാണ്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 84 സിനിമകള്‍ അവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയിട്ടുണ്ടെന്ന് ഇന്‍ഡോറിലെ സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിങ് പറഞ്ഞു.

വെബ് സീരീസില്‍ കാസ്റ്റുചെയ്യുന്നതിന്റെ പേരില്‍ മോഡലുകളെ ആകര്‍ഷിക്കുകയും പോണ്‍ സിനിമകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട്, അവര്‍ പോണ്‍ സിനിമകളുടെ വിതരണക്കാരായ, മുംബൈ ആസ്ഥാനമായുള്ള അശോക് സിങ്, വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വിഡിയോകള്‍ വില്‍ക്കാറുണ്ടായിരുന്നുവെന്നും സൈബര്‍ സെല്‍ എസ്പി പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ മൂന്ന് നടിമാര്‍ ഒപ്പിട്ടതായും അവരുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതായും മോഡല്‍ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള സിറ്റി സൈബര്‍ സെല്ലില്‍ ജൂലൈ 25 ന് പരാതി ലഭിച്ചിരുന്നു. ഇന്‍ഡോറിലെ ഒരു ഫാം ഹൗസില്‍ മോഡലുകളുടെ പോണ്‍ രംഗങ്ങള്‍ ചിത്രീകരിച്ച പ്രതി പിന്നീട് വിവിധ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു. മോഡലിങ് ഏജന്‍സി നടത്തുന്ന മിലിന്ദ് ദാവര്‍, സിനിമ ഡയറക്ടറായി അഭിനയിച്ച ബ്രിജേന്ദ്ര ഗുര്‍ജര്‍, ക്യാമറാമാന്‍ അങ്കിത് ചൗഡ, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ സമാനമായ പരാതികളുമായി കുറച്ച് സ്ത്രീകള്‍ കൂടി മുന്നോട്ട് വന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular