വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് വെളിപ്പെടുത്തല്‍; രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

മൂവാറ്റുപുഴ: വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ സ്‌റ്റോറില്‍ മാസ്‌ക് വാങ്ങാന്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് ബേസില്‍ എല്‍ദോസും മറ്റൊരാളും ചേര്‍ന്ന് അഖിലിനെ വെട്ടിയതെന്നു സുഹൃത്ത് അരുണ്‍. അഖിലിനൊപ്പം അരുണിനും വെട്ടുകൊണ്ടു. രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. തടയാന്‍ ചെന്ന തന്നെയും ആക്രമിച്ചു, ഈ സമയത്താണ് അഖിലിന് ഓടി മാറാനായത്. അഖിലിനെ ബേസില്‍ നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു.

ബൈക്കിനു പുറകില്‍ ഇരുന്നയാളുടെ കൈയിലായിരുന്നു വടിവാള്‍ ഉണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ അഖിലിനെ ആദ്യം മൂവാറ്റപ്പുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അഖിലിനു പെണ്‍കുട്ടിയെ പരിചയമുണ്ടായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. അതേസമയം, ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ബേസിലിനായി തിരച്ചില്‍ തുടരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖിലിനെ പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് നൂറ്റിമുപ്പത് കവലയ്ക്ക് സമീപമാണ് സംഭവം. മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാളുകൊണ്ട് കഴുത്തിലും കൈയ്യിലും വെട്ടുകയായിരുന്നു. സഹോദരന്‍ വടിവാളുമായി പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular