650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ , അലര്‍ജി ഗുളികകളും പൊടിച്ച് പായസത്തിലും ജ്യൂസിലും കലര്‍ത്തി നല്‍കി…

കൊട്ടാരക്കര: പൊലീസിനു മുന്നില്‍ കുറ്റും ഏറ്റു പറഞ്ഞും മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരപരാധിയാണെന്ന് പറഞ്ഞ് പൊട്ടികരഞ്ഞും സൂരജ് . ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തില്‍ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി.

മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോചിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാല്‍ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തില്‍ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂര്‍ഖനെ ശരീരത്തിലേക്ക് എറിയും മുന്‍പ് ഗുളിക ചേര്‍ത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസില്‍ മരുന്ന് പൊടിച്ചു ചേര്‍ത്തത്.

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ചു ചേര്‍ക്കുകയായിരുന്നു. ഇതിന്റെ മയക്കത്തില്‍ ഉത്ര നന്നായി ഉറങ്ങി. 5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി. അടൂരില്‍ സൂരജ് ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ് സൂരജ് മരുന്നുകള്‍ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. മരുന്ന് നല്‍കിയ വിവരങ്ങള്‍ കട ഉടമ പൊലീസിനു കൈമാറിയിട്ടുണ്ട്.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular