കേരളത്തിലെ രോഗികളുടെ എണ്ണം പരമാവധി 6000 വരെ ; സമൂഹവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കോവിഡ് വലിയ ഭീഷണി ആവില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കം വഴിയും സമൂഹവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കോവിഡ് വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നു വിദഗ്ധര്‍.

കോവിഡിന്റെ മൂന്നാം വരവില്‍ വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ എത്തിയവരില്‍ രോഗികളായവരുടെ എണ്ണം വച്ചു കണക്കുകൂട്ടിയാല്‍ വരുംനാളുകളില്‍ ആകെ രോഗികളുടെ എണ്ണം പരമാവധി 6000 വരെ മാത്രമേ ഉയരൂ എന്നാണു വിദഗ്ധരുടെ നിഗമനം. വിദേശ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും രോഗബാധ വര്‍ധിച്ചാല്‍ ഈ കണക്കുകളില്‍ മാറ്റം വരാം.

കേരളത്തില്‍ ഇതുവരെയുള്ള ആകെ കോവിഡ് രോഗികളില്‍ 50.5% പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. 21% പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. 28% പേരാണു സമ്പര്‍ക്കം വഴി രോഗികളായത്. ആരോഗ്യ വകുപ്പിന്റെ രേഖകള്‍ പ്രകാരമുള്ള വിശകലനമാണിത്.

ലോക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷമുള്ള കണക്കു നോക്കിയാല്‍ വിദേശത്തു നിന്നു മടങ്ങിയെത്തിയവര്‍ 8924 പേരാണ്. ഇതില്‍ 120 പേര്‍ക്കാണു രോഗം. ആകെ വന്നവരില്‍ 1.34 % മാത്രം. ഈ ശരാശരി അടിസ്ഥാനമാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ലക്ഷം പേര്‍ വിദേശത്തു നിന്നു തിരിച്ചെത്തിയാല്‍ അതില്‍ 1340 പേര്‍ രോഗികളാകാം. ഇതുവരെ റജിസ്റ്റര്‍ ചെയ്ത 4 ലക്ഷം പേരും മടങ്ങിയെത്തിയാല്‍ രോഗി എണ്ണം 5000നു മുകളിലെത്താം.

ഇളവുകള്‍ക്കു ശേഷം ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 89,716 പേര്‍. ഇതില്‍ രോഗികള്‍ 206. വെറും 0.22%. ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 2 ലക്ഷം പേര്‍ കൂടി മടങ്ങിയെത്തിയാല്‍ 440 രോഗികള്‍ വരെയുണ്ടാകാനാണു സാധ്യത.

കേരളത്തിലെ രോഗികള്‍ 794

വിദേശത്തു നിന്നെത്തിയവര്‍ 401

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 167

സമ്പര്‍ക്കം വഴി രോഗികളായവര്‍ 226

Similar Articles

Comments

Advertismentspot_img

Most Popular