കൊറോണ: ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശി റിജോ മനസു തുറക്കുന്നു

റാന്നി : കോവിഡിനെതിരായ യുദ്ധത്തിനൊടുവില്‍ വിജയിച്ച് ആ 5 പേര്‍ ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി, രമണി, റിജോ എന്നിവരും മോന്‍സിയുടെ സഹോദരന്‍ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്. ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു:

വെല്ലുവിളികളുടെ ദിവസങ്ങള്‍?

മാനസികമായി ഒരുപാട് തകര്‍ന്നു പോയ ദിവസങ്ങളായിരുന്നു ആദ്യം. രോഗത്തോടും സമൂഹത്തിന്റെ വിദ്വേഷത്തോടും ഒരുപോലെ പോരാടേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകളെക്കാള്‍ അതിജീവിക്കാന്‍ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. പിടിച്ചു നിര്‍ത്തിയത് ഞങ്ങളെ പരിചരിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമായിരുന്നു.

കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും റീജനല്‍ മെഡിക്കല്‍ ഓഫിസറും എല്ലാം നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ക്‌നാനാനായ സഭയുടെ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ വിളിച്ച് ആശ്വസിപ്പിച്ചു.

ആരോഗ്യ വകുപ്പ് എങ്ങനെ ധൈര്യപ്പെടുത്തി?

ഞങ്ങള്‍ എല്ലാവരും കോവിഡ് ബാധിതരാണെന്നു പറഞ്ഞത് ഡോ.നസ്!ലിം ആയിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ പോരാട്ടം ജയിക്കുമെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ പോലെ തന്നെ ഞങ്ങള്‍ക്ക് ആ ഐസലേഷന്‍ മുറി തോന്നി. ഞങ്ങള്‍ക്കു ഭക്ഷണം നല്‍കിയിരുന്ന രമ ചേച്ചി, സ്വന്തം മകനെ പോലെയാണ് എന്നെ കണ്ടത്.

നാട്ടില്‍ നടന്ന കോലാഹലങ്ങള്‍ അറിഞ്ഞിരുന്നോ?

ഐസലേഷന്‍ വാര്‍ഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറവായിരുന്നു. പത്രങ്ങളിലൂടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്വാറന്റീനില്‍ പോയവരില്‍ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായിരുന്നു അധികവും. അവര്‍ ഞങ്ങളെ കുറ്റപ്പെടുത്തിയില്ല. 4 വര്‍ഷത്തിനു ശേഷം ഇറ്റലിയില്‍ നിന്നു വന്നതാണ് ഞാന്‍. ആ എക്‌സൈറ്റ്‌മെന്റിലാണ് അടുപ്പക്കാരെ കാണാന്‍ പോയത്.

1500 പേരോടും വരരുതെന്നു പറഞ്ഞു; ദേ.. ഇങ്ങനെ വേണം വിവാഹം കഴിക്കാന്‍…!

വീട്ടിലേക്കു മടങ്ങാന്‍ പേടിയുണ്ടായിരുന്നോ?

ഞങ്ങളെ വര്‍ഷങ്ങളായി അറിയുന്നവര്‍ക്കു ഞങ്ങളോടു േദഷ്യം ഇല്ല. ഐത്തല ഉള്ളവരൊന്നും ഞങ്ങളോടു മോശമായി പെരുമാറിയില്ല. എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടെന്ന് ബോധ്യമായപ്പോള്‍ പേടി മാറി. നമ്മുടെ ജില്ലയില്‍ രോഗം ഇത്രയും നിയന്ത്രണ വിധേയമാകുന്നതിന് നിമിത്തമായത് ഞങ്ങളുടെ വരവാണെന്നു ചിന്തിക്കാനാണ് ഇഷ്ടം. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം ഞങ്ങളെ ഒരുപാട് പിന്തുണച്ചു.

രാജ്യം മുഴുവന്‍ ഇപ്പോള്‍ വീടുകളിലാണ്?

ഇന്ത്യ എടുത്തതു പോലെ ഒരു തീരുമാനം ഇറ്റലിയില്‍ എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന ദുരന്തം അവിടെ ഉണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ജയിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് വഴി. മരണഭീതി വേണ്ട. ഞങ്ങള്‍ക്കു സാധിക്കുമെങ്കില്‍ ആര്‍ക്കും സാധിക്കും.

മടങ്ങിപ്പോകുന്നുണ്ടോ?

14 ദിവസം കൂടി ക്വാറന്റീനിലാണ്. അതു കഴിഞ്ഞ് പരിശോധനയുണ്ട്. ഇറ്റലിയിലെ സാഹചര്യം മാറിയ ശേഷമേ മടങ്ങു. ഞങ്ങള്‍ താമസിക്കുന്ന ജില്ലയായ പ്രവീസോയില്‍ ഇതുവരെ ഒരാളും പോസിറ്റീവ് ആയിട്ടില്ല. എയര്‍പോര്‍ട്ടിലോ വിമാന യാത്രയിലോ മറ്റോ ആകാം ഞങ്ങള്‍ രോഗ ബാധിതരായതെന്നു കരുതുന്നു.

കടപ്പാട് മനോരമ

Similar Articles

Comments

Advertismentspot_img

Most Popular