അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ കിട്ടാതെ മലായളി മരിച്ചു

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികിത്സ കിട്ടാതെ എഴുപതുകാരി പാത്തുഞ്ഞി മരിച്ചു. മംഗളൂരു സ്വദേശിയായ പാത്തുഞ്ഞി കാസര്‍കോട്ടെ മകന്റെ വീട്ടിലായിരുന്നു. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. തടഞ്ഞതിനെ തുടര്‍ന്നു തിരിച്ചു മകന്റെ വീട്ടിലെത്തിച്ചയുടനെയാണു മരണം സംഭവിച്ചത്.

അതിനിടെ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അബ്ദുല്‍ ഖാദര്‍ തനിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ബന്ധുക്കളെയെല്ലാം മറ്റ് വീടുകളിലേക്കു മാറ്റിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇദ്ദേഹത്തിന് മറ്റു രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular