രാജ്യത്തിനായി കേരളം ഒന്നിച്ചു; മനുഷ്യ മഹാശൃഖലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി ഇടതുമുന്നണി കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീര്‍ത്തു. സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. പലയിടങ്ങളിലും മനുഷ്യ ശൃംഖല അഞ്ചും ആറും നിരയായി മാറി.

വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു.

വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്‌സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങള്‍ നടന്ന് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു.

Similar Articles

Comments

Advertismentspot_img

Most Popular