ക്രൈസ്തവ പെണ്‍കുട്ടികള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു

ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ലൗ ജിഹാദിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചത്. വര്‍ദ്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു.

സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനയായ ഐഎസിലേയ്ക്ക് പോലും ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ അടിയന്തിര നടപടിയുണ്ടാകണമെനനും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികരും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ഒരു മതത്തെ ചെറുക്കുന്നതാണ് സിനഡ് സര്‍ക്കുലര്‍. പൗരത്വ നിയമത്തില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും. ലൗ ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മുപത്രത്തില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര്‍ സഭയുടെ സിനഡാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular