കല്ലുകള്‍ റെഡി; അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി

അയോധ്യ: അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങി. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു കല്ലുകള്‍ ഒരുക്കിത്തുടങ്ങിയതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. അയോധ്യയ്ക്കുസമീപം കാര്‍സേവക്പുരത്താണു കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പൊടിപിടിച്ചുകിടന്ന കല്ലുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍നിന്നു വൈകാതെ എത്തിക്കും.

നവംബറോടെ സുപ്രീംകോടതിയിലെ വാദം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. ഇതോടെ രാമക്ഷേത്രനിര്‍മാണത്തിനുള്ള പാതയൊരുങ്ങുമെന്നാണു പ്രതീക്ഷ. അതിനാല്‍, കല്ലുകള്‍ ഒരുക്കുന്നതിനുള്ള ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട് -രാം ജന്മഭൂമി ന്യാസ് തലവന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular