തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുരളീധരനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; ഗേറ്റ് അടച്ചു മുദ്രാവാക്യം വിളിച്ചു

പേരാമ്പ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്ന വിലയിരുത്തലുകള്‍ക്കു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനു നേരെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്ര സി.കെ.ജി ഗവ. കോളേജില്‍ എത്തിയപ്പോഴാണ് മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.

കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ ഗേറ്റ് അടച്ച് മുരളീധരനു നേരരെ മുദ്രാവാക്യം മുഴക്കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമൊപ്പമാണ് മുരളീരന്‍ എത്തിയത്. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് മൂന്നു മണിയോടെ പേരാമ്പ്ര മേഴ്‌സി കോളേജില്‍ വിദ്യാര്‍ത്ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സികെജി ഗവ. കോളേജിലാണ് സംഭവം ഉണ്ടായത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പി.ജയരാജന് അനുകൂലമായി മുദ്രാവാക്യം ഉയര്‍ത്തിയതോടെ കെഎസ്‌യു പ്രവര്‍ത്തകരും തിരിച്ച് മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോളേജിന്റെ ഇടനാഴിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ നിന്ന് കൂട്ടമായി തടസ്സം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.മുരളീധരന്‍ തിരികെ മടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular