പ്രിയങ്ക-നിക്ക് വിവാഹ നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍

മുംബൈ: ബോളിബുഡില്‍ അടുത്ത വിവാഹ മാമാങ്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ദീപിക-രണ്‍വീര്‍ കപൂര്‍ വിവാഹാഘോഷങ്ങള്‍ക്ക് പിന്നാലെ താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് അടുത്ത് നടക്കുന്നത്. ഡിസംബര്‍ രണ്ടിന് (ഇന്ന്)ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നാണ് രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസ്. ജോധ്പൂര്‍ രാജകുടുബത്തിന്റെ ഔദ്യോഗിക വസതിയാണ് ഉമൈദ് ഭവന്‍. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടല്‍ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു ഭാഗം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ ഉടമസ്ഥനായ ഗജ് സിംഗിന്റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിന്റെ പേരാണ് കൊട്ടാരത്തിന് നല്‍കിയിരിക്കുന്നത്.
ആകെ 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതില്‍ അത്യാഡംബര സ്യൂട്ടുകള്‍ ഉള്‍പ്പടെ 64 മുറികള്‍ ഉമൈദ് ഭവന്‍ പാലസിന്റേതാണ്. ഗ്രാന്റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലെ ഒരുരാത്രിക്ക് അഞ്ച് ലക്ഷം രൂപയാണ് വാടക. 26 ഏക്കറില്‍ മയിലുകളാല്‍ നിറഞ്ഞ ഉദ്യാനമാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത രാജസ്ഥാന്‍ വിഭവമാണ് അതിഥികള്‍ക്കായി ഹോട്ടലില്‍ ഒരുക്കുന്നത്. വധൂവരന്‍മാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് ഹിന്ദുക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കള്‍ക്കും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്.

പ്രിയങ്ക-നിക്ക് വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയില്‍ വച്ച് പൂജ നടന്നിരുന്നു. നവംബര്‍ 30ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഉമൈദ് ഭവന്‍ പാലസില്‍ സംഗീതനിശ ഒരുക്കിയിരുന്നു. പരിപാടിയില്‍ നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസും പ്രിയങ്കയുടെ കുടുംബവും ചുവടുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പരിപാടിയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഡിസംബര്‍ ഒന്നിന് ഹാല്‍ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular