കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി…അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണം, ഭക്തര്‍ക്കു സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചുമതല; അല്ലാതെ ഗുണ്ടകള്‍ക്കല്ലെന്നും ദേവസ്വം മന്ത്രി

കണ്ണൂര്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണ്. ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്എസ് നേതാവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ ഭക്തര്‍ക്കു സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചുമതല. അല്ലാതെ ഗുണ്ടകള്‍ക്കു സൗകര്യമൊരുക്കുകയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണു ശബരിമലയില്‍ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. ആര്‍എസ്എസ്സിന്റെ കയ്യില്‍ ശബരിമലയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആചാരവും അനുഷ്ഠാനവും അല്ല ശബരിമലയില്‍ ആര്‍എസ്എസ്സിന്റെ പ്രശ്‌നം അടുത്ത തിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടുകള്‍ മാത്രമാണ്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്.
ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. ശബരിമലയ്ക്ക് കേന്ദ്രം ഇതുവരെ അനുവദിച്ചത് 18 കോടി മാത്രമെന്നു മന്ത്രി വ്യക്തമാക്കി. 100 കോടിയുടെ വാഗ്ദാനമുണ്ട്. പക്ഷേ കിട്ടിയിട്ടില്ല. 2019 വരെയാണു പദ്ധതി കാലയളവ്. സംസ്ഥാനം നേരിട്ടു നടപ്പാക്കാക്കേണ്ട പദ്ധതിയല്ല ഇവയൊക്കെ. ഇതിനൊരു ടെക്‌നിക്കല്‍ കമ്മിറ്റിയുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ട്. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, 100 കോടി രൂപ കേന്ദ്രം അനുവദിച്ചെന്നാണു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പമ്പയില്‍ മാധ്യമങ്ങളോടു പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular