അമ്മയ്ക്ക് ഭീക്ഷണയുമായി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍… അന്ന് പലതും മറച്ചുവച്ചാണ് സംസാരിച്ചത് … അതികം താമസിക്കാതെ അത് പുറത്തുവിടും

പല കാര്യങ്ങളും പറയാതെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ അത് പുറത്തു വിടുമെന്നും പാര്‍വതി തിരുവോത്ത്. ദ ഹിന്ദുവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു.
ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഡബ്ല്യൂ.സി.സി പോലുള്ള കൂട്ടായ്മകള്‍ സജീവം അല്ലാത്തതിനാല്‍ ഇതൊന്നും സംസാരിക്കേണ്ടതില്ല തികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഇവ എന്ന് വിശ്വസിച്ചിരുന്നു. സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നും ഞാന്‍ കരുതി. എന്നാല്‍ ഡബ്ലു.സി.സി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്- പാര്‍വതി പറഞ്ഞു.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് ഡബ്ലു.സി.സി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്വം കാണിച്ചില്ലെങ്കില്‍ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു. തങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ അല്ലെന്നും പാര്‍വതി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular