പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ‘പരാതി പറയാന്‍ നാണമില്ലേ’ എന്നാണ് ചോദിച്ചത്…അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു… ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’ റിമ

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ സിദ്ദിക്കിനൊപ്പം പത്രസമ്മേളനം നടത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമുതലെ പ്രതിയായ ദിലീപിനൊപ്പമാണ് കെപിഎസി ലളിത.. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേര്‍ന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതില്‍ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കല്‍. സിനിമയിലെ വനിതാ കൂട്ടായ്മയെ കെപിഎസി ലളിത ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റിമയുടെ കടന്നാക്രമണം.
‘പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ‘പരാതി പറയാന്‍ നാണമില്ലേ’ എന്ന് ചോദിച്ചത് ഞാന്‍ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’ റിമ തുറന്നടിച്ചു.

‘സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകളും ആണ്‍കൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്.റിമ പറയുന്നു. അമ്മ പുരുഷ മാഫിയയാണെന്ന് റിമ പറയുന്നു. യുവതാരങ്ങളെയും റിമ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.

ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂര്‍ഭാസിയാണെന്ന് കെപിഎസി ലളിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്‌നനായി രാത്രി മുഴുവന്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയതെന്നും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് റിമാ കെപിഎസി ലളിതയ്ക്ക് മറുപടി നല്‍കുന്നത്. ഈ വിഷയത്തില്‍ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ പരാതി പറയാന്‍ നാണമില്ലേ എന്ന് ചോദിച്ചെന്നും ലളിത ആരോപിച്ചിരുന്നു. ഇതാണ് പുതിയ സാഹചര്യത്തില്‍ റിമ ചര്‍ച്ചയാക്കുന്നത്.

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അമ്മയുടേതെന്ന് റിമ പറയുന്നു. കഴിഞ്ഞ ദിവസം അമ്മയില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി റിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസയച്ചിരുന്നു. ഇതോടെ ഡബ്ല്യുസിസി അമ്മയ്‌ക്കെതിരെ തുറന്ന പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. താന്‍ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ലെന്നും റിമ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെന്നും നടി കുറ്റപ്പെടുത്തി.

സിനിമയിലെ ലിംഗനീതിക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അതിന് വേണ്ടിയാണ് ഡബ്ല്യുസിസി തുടങ്ങിയതെന്നും റിമ പറയുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയെ തേജോവധം ചെയ്യാനൊന്നും ഡബ്ല്യുസിസിക്ക് താല്‍പര്യമില്ല. പല കാര്യങ്ങളും അമ്മ എന്ന സംഘടനയോട് ചോദിക്കുമ്‌ബോള്‍ അംഗങ്ങളെല്ലാവരും മോഹന്‍ലാലിന് പിറകില്‍ ഒളിക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കുന്ന ബാലിശമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യര്‍. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു. അതേസമയം നടിക്കൊപ്പമെന്ന നിലപാടില്‍ നിന്ന് മഞ്ജു പിന്നോട്ട് പോയിട്ടില്ലെന്നും റിമ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular