മലയകയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല; പ്രതിഷേധക്കാര്‍ കൂട്ടമായി യുവതിയെ തടഞ്ഞു; ഒടുവില്‍ മലയിറങ്ങി

സന്നിധാനം: ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനായി പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് നീങ്ങിയ വനിതാമാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോയത് ഇവരെ സന്നിധാനത്ത് എത്തും മുന്‍പേ തടഞ്ഞത്. അപ്പാച്ചി മേടില്‍ എത്തിയപ്പോഴാണ് ആദ്യം ഇവരെ തടഞ്ഞത്. മരക്കൂട്ടത്ത് എത്തിയപ്പോള്‍ കല്ലേറുണ്ടായെന്നാണ് ഇവര്‍ പറയുന്നത്. മനപൂര്‍വം ഒരു പ്രശ്‌നമുണ്ടാക്കാന്‍ ഉദ്ദേശമില്ലെന്ന് യുവതി പറഞ്ഞു. ആദ്യം തടഞ്ഞപ്പോള്‍ ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കി. പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞു. തുടര്‍ന്ന് ഇവരെ സുഹാസിനി തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയായിരുന്നു.

ഇന്ന് രാവിലെ 7.10 ഓടെയാണ് സന്നിധാനത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ സുഹാസിനി രാജ് മലകയറി തുടങ്ങിയത്. പരമ്പരാഗത കാനനപാതയില്‍ എത്തിയ ഉടന്‍ ഇവരെ സമരക്കാര്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സമരക്കാരെ നീക്കിയശേഷമാണ് സുഹാസിനിയുടെ യാത്ര ആദ്യം തുടങ്ങിയത്. എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം സാധ്യമാക്കിയ ശേഷം മല ചവിട്ടുന്ന അന്‍പത് വയസില്‍ താഴെയുളള ആദ്യ സ്ത്രീ സമരക്കാര്‍ തടഞ്ഞില്ലായിരുന്നേല്‍ ലഖ്‌നൗ സ്വദേശിയായ സുഹാസിനിയാകുമായിരുന്നു.
ശബരിമലക്ഷേത്രം തന്ത്രികുടുംബം തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് മലയരയ സഭ
ഇന്നലെ ശബരിമലയിലേക്ക് എത്തിയ ചേര്‍ത്തല സ്വദേശിയായ 38 വയസുളള ലിബിയെയും ആന്ധ്രാ സ്വദേശിയായ 45 വയസുളള മാധവിയെയും സമരക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ക്കും മലചവിട്ടാതെ തിരിച്ച് പോകേണ്ടി വന്നിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പമ്പ,നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു തരത്തിലുളള പ്രതിഷേധങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

അതേസമയം ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular