മകളുടെ പ്രായം പോലുമില്ലാത്ത എന്നെ അയാള്‍ അതിക്രൂരമായി പീഡിപ്പിച്ചു.. നഗ്നചിത്രങ്ങള്‍ പകര്‍ത്തി…അതു കാട്ടി വീണ്ടും പീഡനത്തിനിരയാക്കി…ഷാരൂഖ് ഖാന്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടെന്നു പറഞ്ഞു വെളിപ്പെടുത്തലുമായി നടി

മകളുടെ പ്രായം പോലുമില്ലാത്ത അയാല്‍ എന്നെ അതിക്രൂരമായി പീഡിപ്പിച്ചു.. നഗ്നചിത്രങ്ങള്‍ പകര്‍ത്തി…അതു കാട്ടി വീണ്ടും പീഡനത്തിനിരയാക്കിയെന്ന് നടി. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കരീം മൊറാനിയ്‌ക്കെതിരെയാണ് നടിയുടെ വെളിപ്പെടുത്തല്‍. നേരത്തെ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മൊറാനി. ഇപ്പോഴിതാ പീഡനത്തിന് ഇരയായ നടി കൂടുതല്‍ തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നിരിക്കുന്നത്. മീടുവില്‍ ആണ് നടി തുറന്ന് പറയല്‍ നടത്തിയത്. മദ്യം നല്‍കി ബോധരഹിതയാക്കി ബലാല്‍സംഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഞാന്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ മദ്യപിക്കാറില്ല.അയാള്‍ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാന്‍ എഴുന്നേറ്റത്. മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നു. ഉറക്കം എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവന്‍ പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകള്‍. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. അയാള്‍ അവിടെ ഇല്ലായിരുന്നു. ‘ അതെക്കുറിച്ച് മൊറാനിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം.’

‘സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്റൈ നഗ്നചത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.അതിന് ശേഷം ജോലി അവസാനിപ്പിച്ചു’. 2015 സെപ്തംബര്‍ 12ാം തിയതി അയാള്‍ എന്നെ വീണ്ടും വിളിച്ചു വരുത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.

ഷാരൂഖ് ഖാനും വരുണ്‍ ധവാനും തൊട്ടടുത്ത മുറികളില്‍ ഉണ്ടെന്ന് എന്നോട് പറഞ്ഞു . എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. മദ്യപിച്ച് കഴിഞ്ഞാല്‍ അതിക്രൂരമായി പീഡിപ്പിക്കും. ‘സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു. ജനുവരി 2017, 10ാം തിയതി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല’. പലരും പിന്നീട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

എന്റെ ഭാഗം പറയാന്‍ വക്കീല്‍ ഉണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. അദ്ദേഹം എന്നോട് സംസാരിക്കാന്‍ സമയം ഇല്ലെന്ന് പറഞ്ഞു. ജില്ലാ കോടതിയില്‍ വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാന്‍ പറഞ്ഞു. ഞാന്‍ കോടതിയില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു.’

കോടതി മൊറാനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും നഗ്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണ്‍ സമര്‍പ്പിച്ചപ്പോള്‍ മൊറാനി അതില്‍ കൃത്രിമം കാട്ടിയെന്നും നടി ആരോപിക്കുന്നു. 23 സെപ്റ്റംബര്‍ 2017ന് മൊറാനി ഹൈദരാബാദ് പൊലീസില്‍ കീഴട്ങി.

Similar Articles

Comments

Advertismentspot_img

Most Popular