ചാരക്കേസ് കൊടും ചതിയാണ്; പക്ഷേ കേരളത്തിലെ നേതാക്കള്‍ ചതിച്ചിട്ടില്ല; നരസിംഹറാവു ചതിച്ചെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്; കെ. മുരളീധരന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ ചതിച്ചത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നരസിംഹറാവു ആണെന്ന് കെ. മുരളീധരന്‍. കേരളത്തിലെ നേതാക്കളാരും
ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കരുണാകരന്‍ മകനും കോണ്‍ഗ്രസ് നേതാവുമായ തന്നോട് പറഞ്ഞിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

ചാരക്കേസിന് പിന്നില്‍ കൊടും ചതിയാണെന്ന് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നരസിംഹറാവു ചതിച്ചുവെന്ന് വ്യക്തമായി പറഞ്ഞു. മാറ്റാരും ചതിച്ചതായി പറഞ്ഞിട്ടില്ല. പദ്മജയോട് കൂടുതല്‍ എന്തെങ്കിലും പറഞ്ഞുവോയെന്ന് തനിക്ക് അറിയില്ല. കേരളത്തിലെ ഏതെങ്കിലും നേതാക്കള്‍ ചതിച്ചതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്.

കൂടുതല്‍ വാഗ്വാദത്തിനില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന കരുണാകരന്റെ പ്രസ്താവനയാണ് നരസിംഹറാവുവിനെ ചൊടിപ്പിച്ചത്. കരുണാകരന് മറ്റൊരു പദവി നല്‍കി മാറ്റിനിര്‍ത്തണമെന്ന് മാത്രമാണ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിയത്. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നു. ചാരക്കേസിന് പിന്നില്‍ ഇന്നും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കെ കരുണാകരന്റെ മകള്‍ പദ്മജ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.

നേരത്തെ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ രംഗത്തെത്തിയിരുന്നു. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍ ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആള്‍രൂപമാണെന്നും മുസ്തഫ ആരോപിച്ചു.

ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ബിയും, സിഎംപിയും ഒഴികെയുള്ള പാര്‍ട്ടികള്‍ എഗ്രൂപ്പിനൊപ്പം നിന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ജനങ്ങളോട് മാപ്പു പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍ ഇന്നത്തെപ്പോലെ അന്നും അവസരവാദത്തിന്റെ ആള്‍രൂപമാണെന്നും മുസ്തഫ ആരോപിച്ചു.

ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ബിയും, സിഎംപിയും ഒഴികെയുള്ള പാര്‍ട്ടികള്‍ എഗ്രൂപ്പിനൊപ്പം നിന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ജനങ്ങളോട് മാപ്പു പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular