പാര്‍ട്ടി നേതാവിനെ ഭാര്യയുടെ കാമുകൻ വെടിവച്ചു കൊന്നു; വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകേണ്ടയാളാണ് മരിച്ചത്…

ലക്‌നൗ: ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ചന്ദൗസി പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ച് ജഗദീഷ് മാലി ദിലീപ് എന്നയാളുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മാലിയുടെ ഭാര്യയുടെ പേര് പറഞ്ഞായിരുന്നു വഴക്കെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം മുറുകിയതോടെ ദിലീപ് കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച് മാലിക്ക് നേരെ നിറയൊഴിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മാലി മരിച്ചു.

മാലിയുടെ ഭാര്യയെയും ദിലീപിനെയും പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി പോലീസ് അറിയിച്ചു. മാലിയുടെ സഹോദരന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. ദിലീപ് ഒളിവിലാണ്. മാലിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കഠിനാധ്വാനിയുമായിരുന്നു ജഗദീഷ് മാലിയെന്ന് സമാജ് വാദി പാര്‍ട്ടി ജില്ലാ നേതൃത്വം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകേണ്ട വ്യക്തിയായിരുന്നു മാലിയെന്നും അവര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular