നവകേരളം നിര്‍മ്മാണം, കെ.പി.എം.ജിയുമായി തന്നെ മുന്നോട്ടു പോകുമെന്ന് ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജന്‍ . കണ്‍സള്‍ട്ടന്‍സി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ ജില്ലാ കളക്ടറെ അറിയിക്കണമെന്നും സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

അതേസമയം, കുട്ടനാട്ടില്‍ വെള്ളം പമ്പു ചെയ്യുന്നതു സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും ജയരാജന്‍ പറഞ്ഞു. മന്ത്രിമാര്‍ ഏകോപനത്തോടെയാണ് അവിടെ പ്രവര്‍ത്തിക്കുന്നത് കുട്ടനാടിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് വെള്ളം പമ്പു ചെയ്ത് മാറ്റാന്‍ വൈകുന്നതെന്നും അദ്ദേഹം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular