ദിവസം 20,000 രൂപ തരാമെന്ന് പറഞ്ഞു; പക്ഷേ, ആ ഓഫര്‍ നിരസിച്ചു; ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി ഷക്കീല

മുഖ്യധാര സിനിമകളില്‍ ഒരു കാലത്ത് തനിക്ക് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നതായി നടി ഷക്കീല. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു.

എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചു. ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

ഷാരൂഖ് ചിത്രം ചെന്നൈ എക്സ്പ്രസിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും നടി ഷക്കീല പറഞ്ഞു. ‘തെലുഗ്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ് പ്രസിലേക്ക് വിളിക്കുന്നത്.

ഷാരൂഖ്, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ പോകാനാവില്ലെന്നതിനാല്‍ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ പിന്മാറി ഷക്കീല പറഞ്ഞു.
അതിനിടെ ഷക്കീലയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular