ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതി:പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ല,നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലന്നും ഡിജിപി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ല. അതിനാലാണ് നടപടികളില്‍ താമസമുണ്ടാവുന്നത്. അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടിവരും

തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവും. ആരെയും സംരക്ഷിക്കില്ല. തെളിവില്ലെങ്കില്‍ ഒന്നും ചെയ്യാനുമാവില്ല. അന്വേഷണറിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കോടതി അറസ്റ്റിന് നിര്‍ദ്ദേശിച്ചിട്ടില്ല. ബിഷപ്പിനെതിരെ തെളിവുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം താന്‍ വിലയിരുത്തിയിട്ടില്ല. മൊഴികളും തെളിവുകളും ഒത്തുനോക്കി പരിശോധിക്കാനാണ് അന്വേഷണ സംഘം പഞ്ചാബില്‍ നിന്ന് മടങ്ങുന്നത്.

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സി.ബി.ഐയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ജലന്ധര്‍ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular