ഷുഹൈബ് കുടുംബ സഹായ ഫണ്ടില്‍ കയ്യിട്ടുവാരി; പിരിച്ചെടുത്ത തുകയില്‍നിന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചുമാറ്റിയെന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ടില്‍ കയ്യിട്ടു വാരിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയിട്ടും ഇതുവരെയും ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ല. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ മുന്നില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയത്.

ഷുഹൈബ് ഫണ്ടില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തിപരമായ കടം വീട്ടാന്‍ പണം ചിലവഴിച്ചു എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യത്തില്‍ ഡി സി സി പ്രസിഡന്റ്‌നോട് പരാതി പറയാന്‍ എത്തിയപ്പോഴാണ് ഷുഹൈബ് ഫണ്ട് മുക്കിയവര്‍ മര്‍ദ്ദിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഐ ഗ്രൂപ്പില്‍ പെട്ട യൂത്ത് കോണ്‍ഗ്രസ്സുകാരണ് ഷുഹൈബ് ഫണ്ടിന്റെ പേരില്‍ പരസ്യമായും രഹസ്യമായും ഏറ്റുമുട്ടുന്നത്.

കോണ്‍ഗ്രസ് എളയാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെയാണ് ആരോപണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിജില്‍ മാക്കുറ്റിയും ഷുഹൈബും ചേര്‍ന്ന് കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയില്‍ നിന്നും 25 പവന്‍ സ്വര്‍ണം കടമായി വാങ്ങുകയും അത് വിറ്റുകാശാക്കുകയും ചെയ്തെന്നാണ് ആരോപണം. ഷുഹൈബ് കൊല്ലപ്പെട്ടശേഷം ജ്വല്ലറി ഉടമ പണം ആവശ്യപ്പെട്ടപ്പോള്‍ പിരിച്ച തുകയില്‍ നിന്ന് നല്‍കുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഷുഹൈബും റിജില്‍ മാക്കുറ്റിയും ചേര്‍ന്ന് ഒരു ലോറി വാങ്ങി അതുപൊളിച്ചു വിറ്റവകയില്‍ പത്തുലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. വാടകയ്ക്ക് എടുത്ത കാര്‍ മറിച്ചുവിറ്റ വകയിലും ബാധ്യതയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 90 ലക്ഷത്തിലേറെ രൂപയാണ് ഷുഹൈബ് കുടുംബസഹായനിധിയിലേക്ക് കോണ്‍ഗ്രസ് പിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60 ലക്ഷത്തോളം കണ്ണൂര്‍ ഡി.സി.സി പിരിച്ചെടുത്തതാണ്. ഷുഹൈബിന്റെ പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ തുക നിക്ഷേപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular