അച്ഛന്റെ സ്ഥാനത്ത് കണ്ട സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി; രാത്രി മുഴുവന്‍ കിടന്ന് കരഞ്ഞു: ശ്രുതി നമ്പൂതിരിയുടെ വെളിപ്പെടുത്തല്‍

സംവിധായിക, എഴുത്തുകാരി, എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ശ്രുതി നമ്പൂതിരി. അഞ്ജലി മേനോന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൂടെയിലെ ഹിറ്റ് പാട്ടുകളില്‍ ഒന്ന് ശ്രുതിയുടേതാണ്. എന്നാല്‍ പ്രശസ്തിയിലേയ്ക്കുള്ള പാതയില്‍ ഉണ്ടായ ദുരനുഭവങ്ങളും വെല്ലുവിളികളും തുറന്നു പറയുകയാണ് ശ്രുതി. അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നുവരെ മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് ശ്രുതി പറയുന്നു.

ശ്രുതിയുടെ വാക്കുകള്‍:

‘ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. 24-25 വയസ് പ്രായമുള്ള കാലഘട്ടം. ആ സമയത്തൊക്കെ നമ്മള്‍ ഗുരുസ്ഥാനീയരായി കണ്ടവര്‍, അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകള്‍ അവരില്‍ നിന്നൊക്കെയാണ് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അത്രയും പ്രായമുള്ളയാളുകളില്‍ നിന്നൊക്കെ.. ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ഫിലിംമേക്കറുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു, ആരോടും പറയാനും പറ്റില്ല.

ഒരാള്‍ എന്നോടു മോശമായി പെരുമാറി. എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ മോശമായ ആംഗ്യം കാണിച്ചു. എത്ര ചെറിയ ജെസ്റ്ററാണെങ്കിലും അതു വേദനിപ്പിക്കുന്നതാണ്. സെക്ഷ്വലി നമ്മളെ മുറിവേല്‍പ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം. പറഞ്ഞിട്ടു കാര്യമില്ല എന്താ ചെയ്യുക. ഇതിപ്പോള്‍ സിനിമയില്‍ മാത്രമൊന്നുമല്ല. മറ്റു പലയിടങ്ങിലും ഇതൊക്കെ ഉണ്ടാകുന്നുണ്ട്. പക്ഷേ സിനിമയില്‍ ഇത് ഇത്തിരി കൂടുതലാണ്. എന്റെ അനുഭവം വച്ച് സിനിമയില്‍ ഇങ്ങനെയുള്ള ചൂഷണം കൂടുതലാണ്. ഇപ്പോള്‍ അതു കുറഞ്ഞിട്ടുണ്ട്.

കുറെ വ്യത്യാസം വന്നിട്ടുണ്ട്. ന്യൂജെനറേഷന്‍ ഫിലിം മേക്കേഴ്സ് ഒരുപാടുപേര്‍ വന്നു. അവര്‍ എല്ലാവരും വളരെ ഫോക്കസ്ഡാണ്. അവര്‍ക്ക് അവരുടെ കരിയറാണ് വലുത്. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളല്ല. അങ്ങനെയൊക്കെ കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഡബ്ല്യൂസിസി വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനെ ആര് എതിര്‍ത്തു പറഞ്ഞാലും ശരി ‘ഐ സപ്പോര്‍ട്ട് ഇറ്റ്’. അങ്ങനെ ഒരു സംഘടന അത്യാവശ്യമാണ്. എവിടെ പുരുഷ മേധാവിത്വമുണ്ടോ അവിടെ ഇത്തരത്തില്‍ ഓര്‍ഗനൈസേഷന്‍ ഉണ്ടാകണം. ഉണ്ടായേ പറ്റൂ. ഡബ്ല്യൂസിസി വരാന്‍ ഇപ്പോള്‍ വളരെ ലേറ്റായി പോയി’

Similar Articles

Comments

Advertismentspot_img

Most Popular