നിരക്ക് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഇന്നുമുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് നാളെ അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന ഓട്ടോ–- ടാക്‌സി പണിമുടക്കു മാറ്റിവച്ചു. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു.

ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ മൂന്ന് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനിരുന്നത്. നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക് നടത്താന്‍ ശ്രമിച്ചത്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക.
വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക.
ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക.
മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഓട്ടോ തൊഴിലാളികള്‍ ഉയര്‍ത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular