മലയാളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയ മത്സ്യം..!!!

ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ കേടാകാതിരിക്കാന്‍ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനെന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി രണ്ടാഴ്ചക്കിടെ പതിനാലായിരം കിലോ പച്ച മത്സ്യം മടക്കി അയച്ചു. ഫോര്‍മാലിന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ അര്‍ബുദമടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.

കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ എന്ന രാസവസ്തുവും ശരീരത്തെലെത്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭക്ഷ്യസുരക്ഷവകുപ്പിന്റ പരിശോധന റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേയ്ക്കു കൊണ്ടുവന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്‌പോസ്റ്റില്‍ പിടിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ സാന്നിധ്യം. ഇതോടെ മത്സ്യമത്രയും തിരിച്ചയച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ വിശദമായ പരിശോധനയുടെ ഫലമാണിത്. ഒരുകിലോമത്സ്യത്തില്‍ ഫോര്‍മാലിന്റ അളവ് 63.6 മില്ലി ഗ്രാം.

കൊല്ലം നീണ്ടകരയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഐസിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular