മോദിയെ കൊല്ലാന്‍ പ്ലാന്‍, മാവോയിസ്റ്റുകളുടെ രഹസ്യ കത്ത് പുറത്ത്

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ കൊലപാതകം പോലെ മോദിയെയും കൊല്ലാനായി മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്തതായി പോലീസ്. ഇക്കാര്യങ്ങള്‍ ആശയവിനിമയം ചെയ്യുന്നതിനായി എഴുതിയ കത്തും പൂനെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈയിടെ പിടിയിലായ അഞ്ചു മാവോയിസ്റ്റുകളില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് ഈ കത്ത് പിടിച്ചെടുത്തത്.

മാവോയിസ്റ്റുകളായ അഞ്ച് പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുകയും നിര്‍ണ്ണായക തെളിവായ കത്ത് കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ഈ കത്ത് സിപിഐ(മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്റേതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയില്‍ പറഞ്ഞു.

എല്‍ഗര്‍ പരിഷത് സംഘാടകന്‍ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പൊലീസ് ചെയ്തിരിക്കുന്നത്. ഭീമ കൊറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവരെ ജൂണ്‍ 14 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനെ തുടര്‍ന്ന് റോണ വില്‍സന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കത്ത് പിടിച്ചെടുത്തത്.

പൂനെയിലെ ശനിവര്‍വാഡയില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് എന്ന് പരിപാടിയ്ക്ക് സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് കത്തില്‍നി

Similar Articles

Comments

Advertismentspot_img

Most Popular