‘ആങ്ങള ചത്താലും നാത്തുന്റെ കണ്ണില്‍ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം’, മാണിക്ക് സീറ്റ് നല്‍കിയതിന്റെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെന്ന്

ന്യഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തിലെ ശില്‍പ്പി ഉമ്മന്‍ചാണ്ടിയാണെന്ന് പിജെ കുര്യന്‍. കേരളാ കോണ്‍ഗ്രസിന് മുന്നില്‍ അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. ഇത് മനസിലാക്കിയ സാഹചര്യത്തിലാണ് തനിക്ക് സീറ്റില്ലെങ്കിലും പാര്‍ട്ടിക്ക് തന്നെ സീറ്റുവേണമെന്ന് പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.

കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്. ആങ്ങള ചത്താലും നാത്തുന്റെ കണ്ണില്‍ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് കുര്യന്‍ പറഞ്ഞു. ഹൈക്കാമന്റ് അംഗീകരിച്ച തീരുമാനമായത് കൊണ്ട് അംഗികരിക്കുന്നു. തീരുമാനം ചാനലുകളില്‍ നിന്നാണ് അറിഞ്ഞത്. പാര്‍ട്ടിയില്‍ ആലോചിച്ച് എടുത്ത തീരുമാനമല്ല. ഇത്തരം ഒരു തീരുമാനം കേരളത്തിലെ തെരഞ്ഞടുപ്പ് കമ്മറ്റിയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു. തീരുമാനമെടുത്തത് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരാണ്. എന്നാല്‍ ഇന്ന രാവിലെ ചെന്നിത്തലയും ഹസ്സനുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇത്തരം ഒരു തീരുമാനമുണ്ടായിരുന്നില്ലെന്നും കുര്യന്‍ പറഞ്ഞു

സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നതായി ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരമൊരു തീരൂമാനമെടുക്കന്നതിന്റെ പ്രധാനശില്‍പ്പി ഉമ്മന്‍ചാണ്ടിയാണെന്നും കുര്യന്‍ ആവര്‍ത്തിച്ചു

Similar Articles

Comments

Advertismentspot_img

Most Popular