ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി!!! ബലാത്സംഗം മയക്കുമരുന്ന് നല്‍കിയ പാനീയം നല്‍കിയ ശേഷം

ഗുരുഗ്രാം: ആശുപത്രിയില്‍ സാധാരണ ചെക്കപ്പിനു പോയി തിരികെ മടങ്ങിവരുന്നതിനിടെ ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഓട്ടോയില്‍ കയറിയതിനു ശേഷം കുടിക്കാനായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിനു ശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ആറു മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ ചെക്കപ്പിനു പോയത്. എന്നാല്‍ തിരികെ മടങ്ങി വരുന്നതിനിടെ ബൈക്കില്‍ കയറാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ ഷെയര്‍ ഓട്ടോയ്ക്ക് വീട്ടിലെത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു.

ഷെയര്‍ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോ ഡ്രൈവറും മറ്റു രണ്ടു കൂട്ടാളികളും ചേര്‍ന്നാണ് അതിക്രൂര പീഡനത്തിനിരയാക്കിയത്. ബിഹാറില്‍ നിന്നും മനേസറില്‍ എത്തിയതാണ് ഈ കുടുംബം. മറ്റൊരു മകനും ഇവര്‍ക്കുണ്ട്. ഗര്‍ഭസ്ഥ ശിശുവിനു അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular