മലപ്പുറം തിയേറ്റര്‍ പീഡനത്തില്‍ ഇരുട്ടിൽ തപ്പി പൊലീസ്, നിര്‍ണായകമായ വകുപ്പ് ഒഴിവാക്കി കേസെടുത്തു: പ്രതികള്‍ക്ക് രക്ഷപെടാനുള്ള വഴിതുറന്ന് പോലീസ്

കൊച്ചി:മലപ്പുറത്തെ തിയേറ്ററിലെ ബാലപീഡകനെ രക്ഷിച്ചെടുക്കാുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ശിശുക്ഷേമസമിതി. പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ശിശുക്ഷേമ സമിതിയുടെ ആരോപണം.

പോക്സോ നിയമത്തിലെ അഞ്ച് (എം) വകുപ്പ് ഒഴിവാക്കുകയും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ശിശുക്ഷേമസമിതി വ്യക്തമാക്കി. മൊയ്തീന്‍കുട്ടിക്കെതിരെ അഞ്ച് (എം) വകുപ്പ് ചേര്‍ക്കാത്തതിനെതിരെ പരസ്യമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഈ വകുപ്പ് ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് വീണ്ടും പൊലീസിനെ സമീപിക്കാന്‍ ശിശുക്ഷേമ സമിതി വ്യക്തമാക്കി.

കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പിടിയിലായ വ്യവസായി മൊയ്തീന്‍കുട്ടിയുടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയത്. കുട്ടിയുടെ മാതാവ് ഇതിന് സമ്മതം നല്‍കിയെന്നും പ്രതി മൊഴി നല്‍കി. അറസ്റ്റിലായ മൊയ്തീന്‍കുട്ടിയും മാതാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു.

ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയും മാതാവും. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് കുട്ടിയെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കണ്ടത്.

പ്രതിയുമായി കുട്ടിയുടെ മാതാവിനുണ്ടായിരുന്ന അടുപ്പം മൂലം ദീര്‍ഘനാളായി കുടുംബത്തില്‍ പ്രശ്‌നങ്ങളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular