വൈദ്യുത ബില്‍ 8.64 ലക്ഷം രൂപ !!! പച്ചക്കറി കച്ചവടക്കാരന്‍ തൂങ്ങി മരിച്ചു

ഔറംഗബാദ്: എട്ടു ലക്ഷത്തിനു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 8.64 ലക്ഷം രൂപയാണ് മാര്‍ച്ച് മാസത്തെ വൈദ്യുതി ബില്ലായി ഇയാളോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആശങ്കയില്‍ പച്ചക്കറി കച്ചവടക്കാരന്‍ ജീവനൊടുക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്.

ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെല്‍ക്കെ (36) എന്നയാളെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം എട്ടു ലക്ഷം രൂപയ്ക്കു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച സംഭവം കണക്കു കൂട്ടുന്നതില്‍ പിഴവു വന്നതിനെ തുടര്‍ന്നുണ്ടായതാണെന്ന് അധികൃതര്‍ പിന്നീടു പ്രതികരിച്ചു.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ പ്രാദേശിക ഓഫീസില്‍ ഇയാള്‍ പലതവണ എത്തിയിരുന്നു. 61,178 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച വകയില്‍ എട്ടുലക്ഷത്തിലധികം രൂപയുടെ ബില്‍ ഏപ്രില്‍ അവസാന ആഴ്ചയാണ് ജഗന്നാഥിനു ലഭിക്കുന്നത്.

എന്നാല്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത് 6117.8 യൂണിറ്റ് വൈദ്യുതി മാത്രമാണെന്നു എംഎസ്ഇഡിസിഎല്‍ അധികൃതര്‍ പിന്നീട് അറിയിച്ചു. ഇത്രയും യൂണിറ്റ് വൈദ്യുതിക്കു മാസം അടയ്ക്കേണ്ടത് 2803 രൂപ മാത്രമായിരുന്നു. ആയിരം രൂപയോടടുത്തു മാത്രം പ്രതിമാസം ബില്ലു ലഭിച്ചിരുന്നിടത്ത് ഇത്രയും വലിയ തുക ലഭിച്ചതിന്റെ ആഘാതം സഹിക്കാതെയായിരുന്നു ആത്മഹത്യയെന്ന് ഇയാളുടെ കയ്യില്‍ നിന്നു ലഭിച്ച കുറിപ്പിലുണ്ട്.

സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ അക്കൗണ്ട് അസിസ്റ്റന്റ് സുശീല്‍ കാശിനാഥ് കോലിയെ സസ്പെന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular