ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാട്ടിന് സ്വന്തം,നടന്നത് കോടികളുടെ കച്ചവടം

ബെംഗളൂരു: ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഫ്‌ലിപ്കാര്‍ട്ടിന്റെ മുഖ്യ ഓഹരികള്‍ അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ട് വാങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരിയും വാങ്ങുന്ന വിവരം നേരത്തെ വാള്‍മാര്‍ട്ട് അറിയിച്ചിരുന്നെങ്കിലും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡഗ് മക്മില്ലര്‍ ഇന്ത്യയിലെത്തിയിരുന്നു. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 20 ബില്യണ്‍ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്&ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഫ്‌ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനം രാജിവയ്ക്കും.

2007 ല്‍ ബെംഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തില്‍ സുഹൃത്തായ ബിന്നി ബന്‍സാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമന്‍ ഓണ്‍ലൈന്‍ ശൃംഖലയായി വളര്‍ന്നത്. സച്ചിന് ശേഷം ഫ്‌ലിപ്കാര്‍ട്ടിന്റെ ഗ്രൂപ്പ് സിഇഒ ആയ ബിന്നി ബന്‍സാലായിരിക്കും ചെയര്‍മാന്റെ കസേരയിലിരിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular