പാട്ടിനെ ചൊല്ലി തര്‍ക്കം; ഡിജെ പബ്ബിലെ സുരക്ഷ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പബ്ബില്‍ ബോഡി ബില്‍ഡറെ ഡിജെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിജയ് ഗാര്‍ജന്‍ സ്വദേശിയായ 28കാരനായ വിജയ് ദീപ് ആണ് കൊല്ലപ്പെട്ടത്. അടിവയറ്റില്‍ മാരകമായി കുത്തേറ്റ വിജയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളുടെ ഒരു പെണ്‍സുഹൃത്തിനും മറ്റൊരാള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നാലെ അക്രമം നടത്തിയ ഡിജെ ദീപക് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പാട്ടിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പബ്ബിലെ റസ്റ്ററന്റില്‍ നിന്നും കത്തി എടുത്ത് കൊണ്ടു വന്ന ഡിജെ വിജയിയെ കുത്തിയെന്നും ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

‘ഒരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഞങ്ങള്‍ പബ്ബിലെത്തിയത്. ഞങ്ങള്‍ എട്ട് സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരുന്ന പാട്ടുകള്‍ വച്ചത് കൊണ്ട് ഡിജെയോട് പാട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബി ഗാനം വയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്’, വിജയിയുടെ സുഹൃത്ത് പറഞ്ഞു. തര്‍ക്കത്തിനിടെ ഇവരിലൊരാള്‍ ഡിജെയുടെ ലാപ്‌ടോപ്പില്‍ ഗാനം മാറ്റാന്‍ ശ്രമിച്ചതാണ് കൈയ്യേറ്റത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിനിടെ ഇടപെട്ട വിജയിയെ ഡിജെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular