സാരിയുടെ മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു… ഇതിന്റെ പേരില്‍ പാര്‍ത്ഥിപനുമായി വഴക്കിടേണ്ടി വന്നു

സര്‍വ്വസാധാരണമാണ്. ഇക്കാര്യത്തില്‍ വാശി കാണിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരുന്നത് നടിമാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പല നടിമാരും ഇത്തരത്തിലുള്ള രംഗങ്ങളില്‍ ഇഷ്ടമില്ലെങ്കില്‍ കൂടി അഭിനയിക്കാറുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ. പാര്‍ത്ഥിപനൊപ്പമുള്ള രംഗമാണ് നടി അഭിനയിക്കില്ലെന്ന് പറഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പിന്നീട് അത് ചെയ്യേണ്ടി വന്നെന്നും ഐശ്വര്യ വ്യക്തമാക്കി.

ഐശ്വര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

ഞാന്‍ ഒരു സിനിമയില്‍ കരാര്‍ ഒപ്പിടുന്നത് കഥാപാത്രത്തെക്കുറിച്ച് വിശദമായ വിവരണം ലഭിച്ചശേഷം മാത്രമാണ്. എനിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല. എനിക്ക് എക്സ്പോസ് ചെയ്യുന്നതില്‍ ഒരു പ്രശ്നവുമില്ല. സ്വിമ്മിങ് പൂള്‍ സീനാണെങ്കില്‍ സ്വിംസ്യൂട്ട് ധരിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ ടൂപീസ് ധരിക്കില്ല. അങ്ങനെയെന്തെങ്കിലും സീനുകള്‍ വരുമ്പോള്‍ എന്റെ നിബന്ധന ഞാന്‍ സംവിധായകനെ അറിയിക്കാറുണ്ട്.

വിക്രം നായകനായ മീര സിനിമയിലെ ചുംബന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് മാറിനിന്നു. പക്ഷേ പിസി ശ്രീറാം എനിക്ക് ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നു. ആ ചുംബനം ദേഷ്യത്തിന്റെ പുറത്ത് കൊടുക്കുന്നതാണ്, അല്ലാതെ പ്രണയത്തിന്റെ ഭാഗമായിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഷോര്‍ട്സ് ധരിക്കുന്നയാളാണ്. അതുകൊണ്ട് വസ്ത്രധാരണത്തില്‍ കൂടുതല്‍ കടുംപിടിത്തമൊന്നും നടത്താറില്ല. പാര്‍ത്ഥിപനൊപ്പം അഭിനയിച്ച ഉള്ളെ വെളിയേ എന്ന ചിത്രത്തില്‍ ഒരു കാര്യത്തില്‍ ഞാന്‍ ശരിക്കും ചൂടായി. അതിന്റെ പേരില്‍ ഞാന്‍ പാര്‍ത്ഥിപനുമായി വഴക്കിട്ടു. അവന്‍ സാരി ഉടുത്തു തരുന്ന സീനുണ്ട്. കോഴവാങ്ങിയ കാശുകൊണ്ട് വാങ്ങിയ സാരിയാണെന്ന് അറിയുമ്പോള്‍ അത് ഞാന്‍ ഊരികളയുന്ന സീനായിരുന്നു. മുന്താണിയെടുത്ത് കളയുന്ന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. തിരിഞ്ഞുനിന്ന് വേണമെങ്കില്‍ സാരി അഴിക്കുന്നത് കാണിക്കാം, മുന്‍ഭാഗത്ത് നിന്ന് സാരിമാറ്റുന്നത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ഇതിന്റെ പേരില്‍ ഞാനും അവനും ഒന്നരമണിക്കൂര്‍ വഴക്കിട്ടു. സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ലെന്നും മിനി സ്‌കര്‍ട്ട് ധരിച്ചോഅടിവസ്ത്രം ധരിച്ചോ അഭിനയിക്കാന്‍ തയാറാണെന്നും പാര്‍ത്ഥിയോട് പറഞ്ഞു. ഞങ്ങളുടെ വാക്കുതര്‍ക്കം കേട്ട് ക്യാമറാമാന്‍ പനീര്‍ ശെല്‍വത്തിന് മതിയായി. അവസാനം സീത ചേച്ചി (പാര്‍ത്ഥിപന്റെ മുന്‍ഭാര്യ) വന്ന് സംസാരിച്ചതിന് ശേഷമാണ് ആ സീന്‍ ചെയ്യാന്‍ ഞാന്‍ തയാറായത്. വിയോജിപ്പോട് കൂടി ചെയ്ത സീനാണ് അത്. പിന്നീട് ഒരിക്കലും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular