‘അവളുടെ രക്തം കൂടി വേണം…!’ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി

തിരുവനന്തപുരം: അധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് ‘അവളുടെ രക്തം കൂടി വേണമെന്നും അവള്‍ ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും’ പറഞ്ഞ് കൊലവിളി ആഹ്വാനം നടത്തിയത്.

അതിനായി ഞങ്ങള്‍ ശ്രമിക്കുമെന്ന് ഇതിന് താഴെ ബി.ജെ.പി പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും മറുപടിയും വന്നു. ദീപാ നിശാന്തിനെതിരായ ഇവരുടെ കൊലവിളി ആഹ്വാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ വിശദീകരണ പോസ്റ്റുമായി ബിജു നായര്‍ രംഗത്തെത്തി. വിഷയത്തില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്താണ് ഇത്തരമൊരു കമന്റ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം.

ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ ടീച്ചര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.

‘ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും’ എന്ന് പറഞ്ഞത് ദീപ ടീച്ചറുടെ കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ഇയാള്‍ കുറിപ്പില്‍ വിശദീകരിക്കുന്നു. എല്ലാ സംഘപ്രവര്‍ത്തകരുടേയും പിന്തുണ പ്രതീക്ഷിച്ചുകൊള്ളുന്നു എന്ന് പറഞ്ഞാണ് ഇയാളുടെ പോസ്റ്റ്.

എന്നാല്‍ ഈ വിശദീകരണത്തിനെതിരെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ‘ണല ംമി േവലൃ യഹീീറ എന്ന് പറഞ്ഞാല്‍ പച്ചമലയാളത്തില്‍ കൊല്ലുമെന്ന് തന്നെയല്ലേയെന്നും ‘നല്ല മുന്തിയ ന്യായീകരണം ആണല്ലോ’ എന്നു ചോദിച്ചായിരുന്നു ചിലരുടെ വിമര്‍ശനം.

എന്തൊരു നാടാണിത്. ഈ നാടിനിതെന്തു പറ്റി. കുറച്ചു ചോരയല്ലേ ചോയ്ച്ചുള്ളൂ …. അയിനാണ്. ഇവന്മാര്‍ ഇങ്ങിനെ?? എന്നുപറഞ്ഞ് പരിഹസിക്കുന്ന കമന്റുകളും ഉണ്ട്. എന്തായാലും ന്യായികരിക്കല്‍ ഒരു തൊഴിലാക്കിയതുകൊണ്ട് വെളിയില്‍ നിന്നും ആളെ വിളിക്കേണ്ടി വന്നില്ലെന്നും പൊലീസുകാര്‍ക്ക് ഈ ന്യായീകരണമൊക്കെ ദഹിക്കുമോ ആവോ എന്ന് ചോദിച്ചുള്ള കമന്റുകളും ഉണ്ട്.

ദീപക് ശങ്കരനാരായണനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും ചീഫ് ഇലക്ഷന്‍ കമ്മീഷനും എച്ച്.പി ഇന്ത്യയുടെ ഹ്യൂമണ്‍ റിസോഴ്സ് ഡിപ്പാര്‍ട്മെന്റിലേക്കും അയച്ച പരാതി തയ്യാറാക്കിയതും ബിജു നായരാണ്.

നേരത്തെ കഠ്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും നിലപാടെടുത്തതിന്റെ പേരില്‍ ദീപാനിശാന്തിന്റെയും ദീപക് ശങ്കരനാരായണന്റേയും ഫോണ്‍ നമ്പറും അഡ്രസും ഉള്‍പ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു

ദീപക് ശങ്കരനാരായണനെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദീപാ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ദീപക് എന്ന വ്യക്തിയെ വര്‍ഷങ്ങളായി നേരിട്ടറിയാമെന്നും അയാള്‍ എവിടെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി അറിവില്ലെന്നും ഒരു മതത്തിനെതിരെയും അയാള്‍ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്..

Similar Articles

Comments

Advertismentspot_img

Most Popular